ഈ വര്‍ഷത്തെ ഏറ്റവും വലിയ ആഗോള ഐപിഒ; സമാഹരിച്ചത് 100 ശതകോടി ഡോളര്‍
ആമസോണ്‍ ഡോട്ട് കോം പിന്തുണക്കുന്ന വൈദ്യുത വാഹന നിര്‍മാണ കമ്പനിയായി റിവിയന് ഓട്ടോമോട്ടീവ് ചരിത്രം കുറിയ്ക്കുകയാണ്. അമേരിക്കന്‍ ഓഹരി വിപണിയായ നാസ്ഡാകില്‍ കഴിഞ്ഞ ദിവസം പ്രഥമ ഓഹരി വില്‍പ്പനയിലൂടെ റെക്കോര്‍ഡ് തുക സമാഹരിച്ച റിവിയന് 100 ശതകോടി ഡോളര്‍ മൂല്യം കൈവരിച്ചിരിക്കുകയാണ്.
ടെസ്ലയ്ക്ക് പിന്നില്‍ യുഎസിലെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളുമായി മാറി റിവിയന്. 1.06 ലക്ഷം കോടി ഡോളറാണ് ടെസ്ലയുടെ മൂല്യം കണക്കാക്കിയിരിക്കുന്നത്. 12 ശതകോടി ഡോളര്‍ സമാഹരിക്കുകയെന്ന ലക്ഷ്യവുമായാണ് റിവിയന് ഓട്ടോമോട്ടിവ് ഐപിഒ നടത്തിയത്. ഒറ്റദിവസം 53 ശതമാനമാണ് റിവിയന് ഓഹരി വിലയില്‍ ഉണ്ടായത്. 100.73 ഡോളറാണ് കഴിഞ്ഞ ദിവസത്തെ ഓഹരി വില. ഇതോടെ 86.05 ശതകോടി ഡോളര്‍ മൂല്യമുള്ള ജനറല്‍ മോട്ടോഴ്സ്, 77.37 ശതകോടി ഡോളര്‍ മൂല്യമുള്ള ഫോര്‍ട്ട് മോട്ടോര്‍ കമ്പനി, 65.96 ശതകോടി ഡോളര്‍ മൂല്യമുള്ള ലൂസിഡ് ഗ്രൂപ്പ് എന്നിവയെയെല്ലാം പിന്നിലാക്കിയിരിക്കുകയാണ് കമ്പനി.
ഈ വര്‍ഷത്തെ ലോകത്തെ ഏറ്റവും വലിയ പ്രഥമ ഓഹരി വില്‍പ്പനയുടെ റെക്കോര്‍ഡ് ഇതുവരെ 2019 ല്‍ ഐപിഒ നടത്തിയ സൗദി ആരാംകോ, 2014 ലെ ആലിബാബ ഗ്രൂപ്പ് എന്നിവരാണ് ഉണ്ടായിരുന്നത്. റിവിയനില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപമുള്ളത് ആമസോണ്‍ ഡോട്ട് കോമിനാണ്. 20 ശതമാനം. പ്രമുഖ വാഹന നിര്‍മാതാക്കളായ ഫോര്‍ഡിനും ഏകദേശം 10 ശതകോടി ഡോളര്‍ മൂല്യം വരുന്ന നിക്ഷേപം കമ്പനിയിലുണ്ട്. ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനായാണ് കമ്പനി വിപണിയില്‍ നിന്ന് ഫണ്ട് തേടിയത്. സെപ്തംബറില്‍ ഇലക്ട്രിക് ട്രക്ക് വിപണിയിലിറക്കിയ റിവിയന് എസ്യുവി, ഡെലിവറി വാന്‍ തുടങ്ങിയവ വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലാണ്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍