ഹീറോ ഫിന്‍കോര്‍പ്പുമായി റിലയന്‍സ് കാപ്പിറ്റല്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു; ഫിന്‍കോര്‍പ്പിന് ജനറല്‍ ഇന്‍ഷുറന്‍സ് സംരംഭം ഏറ്റെടുക്കാനാവശ്യമായ ഫണ്ടില്ലെന്ന് റിപ്പോര്‍ട്ട്

September 13, 2019 |
|
News

                  ഹീറോ ഫിന്‍കോര്‍പ്പുമായി റിലയന്‍സ് കാപ്പിറ്റല്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു; ഫിന്‍കോര്‍പ്പിന് ജനറല്‍ ഇന്‍ഷുറന്‍സ് സംരംഭം ഏറ്റെടുക്കാനാവശ്യമായ ഫണ്ടില്ലെന്ന് റിപ്പോര്‍ട്ട്

മുംബൈ: അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള ജനറല്‍ ഇന്‍ഷുറന്‍സ് സംരംഭം വില്‍പ്പന നടത്തുന്നതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടതായി റിപ്പോര്‍ട്ട്. ഹീറോ ഫിന്‍കോര്‍പ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ റിലയന്‍സ് കാപിറ്റല്‍ അവസാനിപ്പിച്ചെന്നാണ് വിവരം. ഫിന്‍കോര്‍പ്പിന് ജനറല്‍ ഇന്‍ഷുറന്‍സ് സംരംഭം ഏറ്റെടുക്കുന്നതിനാവശ്യമായ ഫണ്ടില്ലാത്ത സാഹചര്യത്തില്‍ ഇനി ചര്‍ച്ചകള്‍ തുടരേണ്ട ആവശ്യമില്ലെന്നാണ് റിലയന്‍സ് കാപ്പിറ്റല്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ മറ്റ് വഴികള്‍ തേടാനുള്ള തയ്യാറെടുപ്പിലാണ് റിലയന്‍സ്. 

വായ്പ അടവ് വെട്ടിക്കുറക്കാനും, പരിഹാരം കണ്ടെത്താനും കമ്പനി മറ്റ് വഴികള്‍ സ്വീകരിച്ചേക്കും, ജനറല്‍ ഇന്‍ഷുറന്‍സ് സംരംഭം വില്‍ക്കാനാവശ്യമായ നടപടികള്‍ ആരംഭിച്ചുവെന്നാണ് കമ്പനി അധികൃതര്‍ ഇപ്പോള്‍ വ്യക്തമാക്കിയിട്ടുള്ളത്. കടബാധ്യത പൂര്‍ണമായും പരിഹരിക്കാന്‍ വേണ്ടിയാണ് റിലയന്‍സ് കാപ്പിറ്റല്‍ ജനറല്‍ ഇന്‍ഷുറന്‍സ് സംരംഭം വില്‍ക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. നിലവില്‍ കമ്പനി ഗ്രൂപ്പിന്റെ മൊത്തം കടം 939 ബില്യണ്‍ ഡോളറാണെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. 

കമ്പനി ഗ്രൂപ്പിന്റെ വായ്പാ ബാധ്യതകള്‍ പരിഹരിക്കുന്നതിനുള്ള ഊര്‍ജിതമായ ശ്രമണാണ് റിലയന്‍സ് ഗ്രൂപ്പ് ഇപ്പോള്‍ ആരംഭിച്ചിട്ടുള്ളത്. അതേസമയം സാമ്പത്തിക പ്രതിസന്ധിയെ തരണം ചെയ്യാന്‍ അനില്‍ അംബാനി കമ്പനിക്ക് കീഴിലുള്ള വിവിധ ആസ്തികള്‍ വിറ്റഴിക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ആസ്തി വില്‍പ്പനയിലൂടെ വിവിധ ബിസിനസ് മേഖലയുടെ കൈമാറ്റവും നടത്തി അനില്‍ അംബാനിയുടെ കമ്പനി ഗ്രൂപ്പ് ഏകദേശം 115 ബില്യണ്‍ രൂപയോളം സമാഹരിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ കമ്പനിയുമായി ബന്ധപ്പെട്ട കടബാധ്യത മുഴുവന്‍ തീര്‍ക്കുമെന്ന് അനില്‍ അംബാനി നേരത്തെ വ്യക്തമാക്കിയിരുന്നു. 14 മാസംകൊണ്ടാണ്  അനില്‍ അംബാനി 350 ബില്യണ്‍ ഡോളര്‍ കടബാധ്യത തീര്‍ത്തതായി കഴിഞ്ഞ ജൂണ്‍ 11 ന് പറഞ്ഞിരുന്നു. കടബാധ്യത തീര്‍ക്കാനുള്ള പ്രാരംഭ നടപടികളുടെ ഭാഗമായാണ് അനില്‍ അംബാനി ആസ്തികള്‍ വില്‍ക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. വായ്പാ തിരിച്ചടവ് വേഗത്തിലാക്കുക എന്നതാണ് കമ്പനി ഇപ്പോള്‍ ലക്ഷ്യമിടുന്നത്. കമ്പനിക്ക് ആകെ  939 ബില്യണ്‍ രൂപയുടെ കടമുണ്ടെന്നാണ് റിപ്പോര്‍ട്ട്. 

എന്നാല്‍ സാമ്പത്തിക പ്രതിസന്ധി മൂലം കമ്പനിയുടെ ആസ്ഥാന കെട്ടിടം വരെ വില്‍ക്കാനുള്ള ശ്രമമുണ്ടായതായാണ് റിപ്പോര്‍ട്ട്. മുംബൈ സന്താക്രൂസിലെ 700,000 ചതുരശ്ര അടി ലവലിപ്പം വരുന്ന റിലയന്‍സിന്റെ കമ്പനി ആസ്ഥാനം വില്‍ക്കുന്നിന് വേണ്ടിയുള്ള പ്രാരംഭ നടപടികല്‍ അനില്‍ അംബാനി ആരംഭിച്ചുവെന്നാണ് വാര്‍ത്താ ഏജന്‍സികളെല്ലാം കഴിഞ്ഞ ഏതാനും ദിവസം മുന്‍പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കമ്പനിയുടെ കേന്ദ്രസ്ഥാപനങ്ങളുടെ ആസ്തി വില്‍പ്പനയിലൂടെ 3000 കോടി രൂപയോളം കിട്ടണമെന്നാണ് അനില്‍ അംബാനിയുടെ ഉടമസ്ഥതതിയിലുള്ള കമ്പനി ഗ്രൂപ്പുകള്‍ പറയുന്നത്.

Related Articles

© 2025 Financial Views. All Rights Reserved