ഇന്ത്യയിലെ ആശുപത്രികള്‍ക്കായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ 1000 കോടി രൂപ നിക്ഷേപിക്കും

April 04, 2019 |
|
News

                  ഇന്ത്യയിലെ ആശുപത്രികള്‍ക്കായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ 1000 കോടി രൂപ നിക്ഷേപിക്കും

ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ ഇന്ത്യയിലെ ആശുപത്രി സൗകര്യങ്ങള്‍ വിപുലീകരിക്കാന്‍ ആയിരം കോടി രൂപ മുതല്‍ മുടക്കാനാണ് ആലോചിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളിലും കേരളത്തിലുമുള്ള ആശുപത്രികളും ക്ലിനിക്കുകളും വിപുലമായ ശൃംഖലയോടൊപ്പം കേരളത്തിലും ബംഗളൂരുവിലും ചെന്നൈയിലും പുതിയ ആശുപത്രികള്‍ സ്ഥാപിക്കും. 2021 ആകുമ്പോഴേയ്ക്കും രാജ്യത്ത് നിലവിലുള്ളതിനേക്കാളും ഹോസ്പിറ്റല്‍ സൗകര്യങ്ങള്‍ കൂട്ടിച്ചേര്‍ക്കും. 

കണ്ണൂരില്‍ 300 കിടക്കകളുള്ള ആശുപത്രിയും ബംഗളൂരുവിലെ 250 കിടക്കകളുള്ളതുമാണ് പൂര്‍ത്തിയായത്. തിരുവനന്തപുരം, ചെന്നൈ എന്നിവിടങ്ങളില്‍ രണ്ട് വലിയ ആശുപത്രികള്‍ സ്ഥാപിക്കാനാണ് പദ്ധതി. ഒരു ബെഡ് പദ്ധതി നിര്‍മിക്കാന്‍ തന്നെ ശരാശരി ചെലവ് 60-70 ലക്ഷമായി വരും. ഗ്രൂപ്പ് ഡിഎം വയനാട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ആദ്യ ബാച്ചില്‍ ഈ മാസം തന്നെ ഗ്രാജ്വേറ്റ് ചെയ്യും. 2025 ഓടെ രാജ്യത്തെ ആദ്യത്തെ പത്ത് മെഡിക്കല്‍ കോളേജുകളില്‍ ഒന്നാണ് ഇത്. പി.ജി കോഴ്‌സുകള്‍ ആരംഭിക്കുന്നതും ഡീമിംഗ് യൂണിവേഴ്‌സിറ്റി സ്റ്റാറ്റസ് ലഭിക്കുന്നതും വിംസിന്റെ  ഭാവി പദ്ധതികളാണ്.

നൈജീരിയ, കെനിയ, ടാന്‍സാനിയ തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ സന്ദര്‍ശകരുള്ള കേരളത്തില്‍ മെഡിക്കല്‍ മൂല്യവര്‍ദ്ധിത വിനോദ സഞ്ചാരികളുടെ വരവ് 15 ശതമാനം വര്‍ദ്ധിച്ചതായി അസ്റ്റര്‍ ഹോസ്പിറ്റല്‍ ആന്‍ഡ് ക്ലിനിക്കസ് സി.ഇ.ഒ ഡോ. ഹരീഷ് പിള്ള പറഞ്ഞു. ഹെല്‍ത്ത് കെയര്‍ രംഗത്തെ പ്രമുഖ ഗ്രൂപ്പായ ആസ്റ്റര്‍ ആസാദ് മൂപ്പന്‍ എന്നത് പ്രവാസി മലയാളിയുടെ സംരംഭമാണ്.

 

Related Articles

© 2026 Financial Views. All Rights Reserved