സാമ്പത്തിക വളര്‍ച്ചയ്ക്ക് പുതിയ മരുന്നുമായ് ധനമന്ത്രി: വ്യവസായിക വളര്‍ച്ച ലക്ഷ്യമിട്ട് കോര്‍പ്പറേറ്റ് നികുതി വീണ്ടും കുറക്കും

August 20, 2019 |
|
News

                  സാമ്പത്തിക വളര്‍ച്ചയ്ക്ക് പുതിയ മരുന്നുമായ് ധനമന്ത്രി: വ്യവസായിക വളര്‍ച്ച ലക്ഷ്യമിട്ട് കോര്‍പ്പറേറ്റ് നികുതി വീണ്ടും കുറക്കും

ന്യൂഡല്‍ഹി: രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാനുള്ള തയ്യാറെടുപ്പിലാണിപ്പോള്‍ കേന്ദ്രസര്‍ക്കാര്‍. സമ്പദ്ഘടനയില്‍ മാന്ദ്യത്തിന്റെ എല്ലാ ലക്ഷണങ്ങളും കണ്ടുതുടങ്ങിയ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ചില തിരുത്തല്‍ നടപടികളുമായി ഇപ്പോള്‍ നീങ്ങാന്‍ തീരുമാനിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി വ്യവസായിക വളര്‍ച്ച ലക്ഷ്യമിട്ടും, രാജ്യത്ത് കൂടുതല്‍ തൊഴില്‍ സാധ്യത സൃഷ്ടിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയും കോര്‍പറേറ്റ് നികുതി വെട്ടിക്കുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. 400 കോടിരൂപയ്ക്ക് മുകളില്‍ വാര്‍ഷിക വരുമാനമുള്ള കോര്‍പ്പറേറ്റ് കമ്പനികളുടെ നികുതി ഘട്ടം ഘട്ടമായി 25 ശതമാനമാക്കി വെട്ടിക്കുറക്കുമെന്നാണ് ധനമന്ത്രി നിര്‍മ്മല സീതാരമന്‍ പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാല്‍ നികുതി പെട്ടെന്ന് കുറക്കാന്‍ സാധ്യതയില്ലെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. 

അതേസമയം നേരത്തെ കേന്ദ്രസര്‍ക്കാര്‍ ബജറ്റില്‍ കോര്‍പ്പറേറ്റ്  നികുതിയില്‍ ഇളവ് നല്‍കിയത് 400 കോടി രൂപവരെ വാര്‍ഷിക വരുമനമുള്ള കമ്പനികള്‍ക്കായിരുന്നു. ഈ വിഭാഗത്തില്‍ വരുമാനമുള്ള കോര്‍പ്പറേറ്റ് കമ്പനികളുടെ നികുതി 30 ശതമാനത്തില്‍ നിന്ന് 25 ശതമാനമാക്കി കേന്ദ്രസര്‍ക്കാര്‍ നേരത്തെ വെട്ടിക്കുറച്ചിരുന്നു. അതേസമയം കോര്‍പറേറ്റ് നികുതിയില്‍ കുറവ് വരുത്തിയാല്‍ സര്‍ക്കാറിന്റെ വരുമാനത്തില്‍ ഭീമമായ നഷ്ടം ഉണ്ടാക്കുമെന്നാണ് വിദഗ്ധര്‍ ഒന്നടങ്കം ചൂണ്ടിക്കാട്ടിയിട്ടുള്ളത്. എന്നാല്‍ അരുണ്‍ ജെയ്റ്റ്‌ലി ധനമന്ത്രിയായിരുന്ന ഘട്ടത്തിലാണ് കോര്‍പറേറ്റ്  നികുതി 250 കോടി രൂപ വരെ വരുമാനമുള്ള കമ്പനികളുടെ നികുതിയില്‍ 25 ശതമാനമായി വെട്ടിക്കുറച്ചത്. എന്നാലിപ്പോള്‍ വ്യാവസായിക വളര്‍ച്ച ലക്ഷ്യമിട്ടാണ് കേന്ദ്രസര്‍ക്കാര്‍ 400 കോടി രൂപവരെ വാര്‍ഷിക വരുമാനമുള്ള കമ്പനികളുടെ നികുതി വെട്ടിക്കുറക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. 

കോര്‍പ്പറേറ്റ് നികുതി വെട്ടിക്കുറക്കുന്നത് വഴി കേന്ദ്രസര്‍ക്കാറിന്റെ വരുമാനത്തില്‍ ഭീമമായ നഷ്ടം രേഖപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്. പ്രതിവര്‍ഷം 3,000  കോടി ്‌രൂപയുടെ നഷ്ടം ഉണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം നിലവിലെ സാഹചര്യത്തില്‍ കോര്‍പ്പറേറ്റ് നികുതി വെട്ടിക്കുറക്കുക മാത്രമാമാണ് പോംവഴിയെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്. അതുകൊണ്ടാണ് ബജറ്റ് പ്രഖ്യാപനങ്ങളില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ കൂടുതല്‍ മാറ്റങ്ങള്‍ വരുത്താന്‍ മുതിര്‍ന്നിട്ടുള്ളത്. 

Related Articles

© 2026 Financial Views. All Rights Reserved