സ്വര്‍ണ വിലയില്‍ ഇടിവ്; വില കുറഞ്ഞതോടെ സ്വര്‍ണ വ്യാപാര കേന്ദ്രങ്ങളില്‍ കച്ചവടം ശക്തിപ്രാപിപ്പിക്കുന്നു; ഉപഭോക്താക്കളുടെ സ്വര്‍ണ ആവശ്യകതയില്‍ വര്‍ധനവ്

March 19, 2020 |
|
News

                  സ്വര്‍ണ വിലയില്‍  ഇടിവ്; വില കുറഞ്ഞതോടെ സ്വര്‍ണ വ്യാപാര കേന്ദ്രങ്ങളില്‍ കച്ചവടം ശക്തിപ്രാപിപ്പിക്കുന്നു; ഉപഭോക്താക്കളുടെ സ്വര്‍ണ ആവശ്യകതയില്‍ വര്‍ധനവ്

തിരുവനന്തപുരം: കോവിഡ്-19 ഭീതിയില്‍  സ്വര്‍ണ വ്യാപാരം ഏറ്റവും വലിയ  തകര്‍ച്ചയാണ് നേരിടുന്നത്.  സ്വര്‍ണ വിലയില്‍ ഭീമമായ ഇടിവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞയാഴ്ച്ച  സ്വര്‍ണ വില 1200 രൂപ വരെ ഇടിഞ്ഞിരുന്നു. ഇപ്പോള്‍ വീണ്ടും താഴോട്ട് പോയി. ഗ്രാമിന് 60 രൂപയാണ് ഇന്ന് കുറഞ്ഞത്. പവന് 480 രൂപയും കുറഞ്ഞു. ഗ്രാമിന് 3,700 രൂപയാണ് ഇന്നത്തെ സ്വര്‍ണവില. എന്നാല്‍ സ്വര്‍ണ വില കുറഞ്ഞതോടെ സ്വര്‍ണ ആവശ്യകത വര്‍ധിച്ചുവെന്നാണ് വിവരം.  

ഒരു പവന്‍ സ്വര്‍ണത്തിന് 29,600 രൂപയാണ് നിരക്ക്. മാര്‍ച്ച് 18 ന് സ്വര്‍ണത്തിന് ഗ്രാമിന് 3,760 രൂപയായിരുന്നു നിരക്ക്, പവന്  30,080 രൂപയും. മാര്‍ച്ച് ഒമ്പതിനാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 4,040 രൂപയും പവന് 32,320 രൂപയുമായിരുന്നു നിരക്ക്. 

കൊറേണ വ്യാപനത്തെ തുടര്‍ന്ന് ആഗോള വിപണിയിലുണ്ടാകുന്ന സമ്മര്‍ദ്ദങ്ങളാണ് സ്വര്‍ണ വിലയിലെ ചാഞ്ചാട്ടത്തിന് കാരണം. ഓഹരി വിപണിയില്‍ ഇടിവ് തുടര്‍ക്കഥയാണെങ്കിലും ഇത് സ്വര്‍ണത്തിലേക്കുളള നിക്ഷേപകരുടെ ഒഴുക്ക് വര്‍ധിക്കാനിടയായിട്ടില്ല. ആഗോളവിപണിയില്‍ ഒരു ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,475.59 ഡോളറാണ് സ്വര്‍ണത്തിന്റെ നിരക്ക്. നിലവില്‍ ആഗോളതലത്തില്‍  മാന്ദ്യം ശക്തിപ്പെട്ടതോടെ സ്വര്‍ണ ആവശ്യകതയും, സ്വര്‍ണ കയറ്റുമതി വ്യാപാരവുമെല്ലാം വന്‍ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.  

Related Articles

© 2026 Financial Views. All Rights Reserved