കോഴിക്കോട് : കാറ്ററിങ് മേഖലയില്‍ വന്‍ പ്രതിസന്ധി നേടരുകയാണെന്ന് ചൂണ്ടിക്കാട്ടി കുറച്ച് നാളുകള്‍ക്ക് മുന്‍പ് രംഗത്തെത്തിയതിന് പിന്നാലെയാണ് ഫുഡ് സേഫ്റ്റി നിയമം ലംഘിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഓള്‍ കേരള കാറ്ററേഴ്സ് അസോസിയേഷന്‍ (എ.കെ.സി.എ) രംഗത്തെത്തിയിരിക്കുന്നത്. മാത്രല്ല മേഖലയുടെ വളര്‍ച്ചയ്ക്കായി നടപ്പിലാക്കേണ്ട നിര്‍ദ്ദേശങ്ങളെ പറ്റിയും അസോസിയേഷന്റെ ആറാം സംസ്ഥാന സമ്മേളനത്തില്‍ അസോസിയേഷന്‍ അധികൃതര്‍ വ്യക്തമാക്കി.
കാറ്ററിങ് മേഖലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള 18 ശതമാനം ജി.എസ്.ടി 5 ശതമാനമായി കുറക്കുക, കാറ്ററിങ് മേഖലയെ ചെറുകിട വ്യവസായമായി അംഗീകരിക്കുക, കാറ്ററിങ് അവശ്യസേവന വിഭാഗത്തില്‍ ഉള്‍പ്പെടുത്തുക, മാലിന്യ സംസ്‌ക്കരണ സംവിധാനമില്ലാത്ത ഓഡിറ്റോറിയങ്ങള്‍ക്ക് ലൈസന്‍സ് അനുവദിക്കാതിരിക്കുക എന്നീ ആവശ്യങ്ങളാണ് സര്‍ക്കാരിനോട് അസോസിയേഷന്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
നിയമങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കുന്ന കാറ്ററിങ് സ്ഥാപനങ്ങളെ പീഡിപ്പിക്കാനുള്ള ഉപാധിയാക്കി ഭക്ഷ്യസുരക്ഷാ നിയമത്തെ (എഫ്.എസ്.എസ്.എ.ഐ) ചില അധികൃതര്‍ ഉപയോഗിക്കുകയാണെന്നും ലൈസന്‍സില്ലാത്ത ആയിരക്കണക്കിന് സംരംഭങ്ങള്‍ കേരളത്തില്‍ യഥേഷ്ടം പ്രവര്‍ത്തിക്കുന്നതായും ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.
കേരളത്തില്‍ കാറ്ററിങ് രംഗത്തുള്ളവരുടെ ഏക സംഘടനയാണ് നാലായിരത്തോളം അംഗങ്ങളുള്ള ഓള്‍ കേരള കാറ്ററേഴ്സ് അസോസിയേഷന്‍. 50,000 കോടി രൂപയിലേറെ പ്രതിവര്‍ഷ വിറ്റുവരവുള്ള കാറ്ററിങ് മേഖലയെക്കുറിച്ച് സര്‍ക്കാര്‍ വിപുലമായ പഠനം നടത്തണ്ടേതുണ്ടെന്നും അസോസിയേഷന്‍ അധികൃതര്‍ വ്യക്തമാക്കി. 2008ല്‍ കോഴിക്കോട് രൂപീകൃതമായ അസോസ്സിയേഷന്‍ സംസ്ഥാനത്തെ ഭക്ഷ്യ മേഖലയിലും നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിദ്ധ്യമാണ്.