ട്രംപ് ഭരണകൂടത്തിന്റെ ഉപരോധത്തെ നേരിടാന്‍ വാവെയുടെ നീക്കം; 5ജി ടെക്‌നോളജി വികസിപ്പിക്കാന്‍ വാവെ കൂടുതല്‍ തുക നിക്ഷേപിക്കും

September 19, 2019 |
|
News

                  ട്രംപ് ഭരണകൂടത്തിന്റെ ഉപരോധത്തെ നേരിടാന്‍ വാവെയുടെ നീക്കം; 5ജി ടെക്‌നോളജി വികസിപ്പിക്കാന്‍ വാവെ കൂടുതല്‍ തുക നിക്ഷേപിക്കും

ബെയ്ജിങ്: ചൈനീസ് ടെക് കമ്പനിയായ വാവെ അന്താരാഷ്ട്ര തലത്തില്‍ ഇപ്പോള്‍ പുതിയ നീക്കമാണ് നടത്തുന്നത്. തങ്ങളുടെ 5ജി ടെക്നോളജി വികസിപ്പിക്കുന്നതിനായി വാവെ 11,000 കോടി രൂപയോളം നിക്ഷേപിക്കുമെന്നാണ് റിപ്പോര്‍ട്ട്. സോഫ്റ്റ്വെയര്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനും, കംപ്യൂട്ടിങ് പ്ലാറ്റ് ഫോമുകള്‍ വിപുലീകരിക്കുന്നതിനും വേണ്ടിയാണ് കമ്പനി കൂടുതല്‍ തുക നിക്ഷേപിക്കാന്‍ തീരുമാനം എടുത്തിട്ടുള്ളത്. ഇതിന്റെ ഭാഗമായി കമ്പനി കൂടുതല്‍ സോഫ്റ്റ് വെയര്‍ ഡിവലപ്മാരെ ജോലിക്കെടുക്കുകയും ചെയ്യുമെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അതേസമയം കമ്പനിക്ക് നേരെ ട്രംപ് ഭരണകൂടം ഏര്‍പ്പെടുത്തിയ ഉപരോധങ്ങളെ മറികടക്കാന്‍ സാധിക്കുമോ എന്നാണ് വിദഗ്ധര്‍ ഒന്നടങ്കം ഇപ്പോള്‍ നിരീക്ഷിക്കുന്നത്. 

അമേരിക്കന്‍ ഉപരോധത്തെ മറികടക്കാന്‍ വേണ്ടിയാണ് കമ്പനി അന്താരാഷ്ട്ര തലത്തില്‍ കൂടുതല്‍ തുക നിക്ഷേപിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. എന്നാല്‍ വാവെ പുറത്തിറക്കാനുദ്ദേശിക്കുന്ന സ്മാര്‍ട് ഫോണുകളിലേക്ക് ഗൂഗിള്‍ ആപ്പ് ലൈസന്‍സുകള്‍ നല്‍കിയേക്കില്ലെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഗൂഗിള്‍ ആപ്പ് വാവെ സ്മാര്‍ട് ഫോണുകളില്‍ ലഭിക്കാത്തത് മൂലം വിപണന രംഗത്ത് വലിയ തിരിച്ചടിയുണ്ടാകാനും സാധ്യത നിലനില്‍ക്കുന്നുണ്ട്. യുുഎസ് പൗരന്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തി വാവെ ചൈനീസ് ഭരണകൂടത്തിന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തുന്നുണ്ടെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ പ്രധാന ആരോപണം ്. അതേസമയം ട്രംപ് ഭരണകൂടത്തിന്റെ വിലക്കുകള്‍ക്കിടയിലും 5ജി ടെക്‌നോളജിയുമായി ബന്ധപ്പെട്ട് വാവെ അന്താരാഷ്ട്ര തലത്തില്‍ കൂടുതല്‍ രാജ്യങ്ങളുമായി  കരാറില്‍ ഏര്‍പ്പെട്ടിരുന്നു. 

അന്താരാഷ്ട്ര തലത്തില്‍ വാവെ 5ജി കരാറുകളില്‍ 50 എണ്ണം സ്വന്തമാക്കിയപ്പോള്‍ നോക്കിയ 45 ലേക്ക് ചുരുങ്ങി. എറിക്സണ്‍ ആവട്ടെ 24 കരാറുകള്‍ മാത്രകമാണ് 5ജി രംഗത്ത് സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ടിലൂടെ പുറത്തുവരുന്നത്.  വാവെയുമായി 5ജി കരാറുകളില്‍ ഏര്‍പ്പെടരുതെന്നാണ് അമേരിക്ക ഇന്ത്യയടക്കമുള്ള രാഷ്ട്രങ്ങളോട് നിര്‍ദേശിച്ചിട്ടുള്ളത്.  അമേരിക്കന്‍ കമ്പനികളുടെ ടെക് ഉപകരണങ്ങള്‍ വാവെയ്ക്ക് കൈമാറരുതെന്ന നിര്‍ദേശവുമുണ്ട്. ആസ്ത്രേലിയ, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ 5ജി കരാറുകളില്‍ നിന്ന് വാവെയുമായി സഹരിക്കാന്‍ സാധ്യതയില്ലെന്നാണ് ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുരത്തുവിട്ട റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. 

അമേരിക്കന്‍ ഉപരോധത്തെ തുടര്‍ന്ന് ചൈനീസ് ടെലികോം കമ്പനിയായ വാവെ അമേരിക്കന്‍ യൂണിറ്റിലെ 600 ജീവനക്കാരെ പിരിച്ചുവിട്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.കമ്പനിയുടെ റിസേര്‍ച്ച് ഡിവലപ്‌മെന്റ് വിഭാഗത്തിലെ ഫ്യൂച്ചര്‍ ടെക്‌നോളജീസ് വിഭാഗത്തിലെ 600 ജീവനക്കാരെയാണ് വാവെ പിരിച്ചുവിട്ടത്. 750 ജീവനക്കാരാണ് യുഎസ് യൂണിറ്റില്‍ ആകെ ജോലിചെയ്യുന്നത്. 5ജി ടെക്‌നോളജി വികസിപ്പിക്കുന്നതിലടക്കം കമ്പനി ആഗോള തലത്തില്‍ ഒന്നാമതാണുള്ളത്. എന്നാല്‍ അമേരിക്കയില്‍ കമ്പനിക്ക് ശക്തമായ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. ഇതേ തുടര്‍ന്നാണ് വാവെ കൂടുതല്‍ ജീവനക്കാരെ പിരിച്ചുവിടാനും തീരുമാനിച്ചിട്ടുള്ളത്. ശമ്പളവും ആനുകൂല്യങ്ങളും നല്‍കിയാണ് ജീവനക്കാരെ പിരിച്ചുവിടുന്നതെന്ന് ചൈനീസ് ടെലികോം കമ്പനിയായ വാവെ പത്രകുറിപ്പിലൂടെ വ്യക്തമാക്കിയിട്ടുമുണ്ട്.

Related Articles

© 2025 Financial Views. All Rights Reserved