ന്യൂഡല്‍ഹി: ആര്‍ബിഐയുടെ കരുതല്‍ ധനത്തിന്റെ ഒരു പങ്ക് കേന്ദ്രസര്‍ക്കാറിന് കൈമാറാമെന്ന് ബിമല്‍ ജലന്‍ പാനല്‍ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നു. നരന്ദ്രമോദിയുടെ നേതൃത്വത്തില്‍ അധികാരത്തിലെത്തിയ എന്‍ഡിഎ സര്‍ക്കാര്‍ കഴിഞ്ഞ കുറേക്കാലമായി ആര്‍ബിഐയുടെ കരുതല്‍ ധനത്തില്‍ നോട്ടമിട്ടിരിക്കുകയാണ്. കരുതല്‍ ധനം നല്‍കണമോ, വേണ്ടയോ എന്ന കാര്യം തീരുമാനിക്കാനും, പഠനം നടത്താനും കേന്ദ്രസര്‍ക്കാറിന്റെയും., റിസര്‍വ് ബാങ്കിന്റെയും നേതൃത്വത്തില്‍ നിയോഗിച്ച ബിമല്‍ ജലന്‍ പാനല്‍ ഇേേപ്പാള്‍ അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുകയാണ്. അടുത്ത അഞ്ചോ, മൂന്നോ വര്‍ഷങ്ങള്‍ക്കുള്ളില്‍ ആര്‍ബിഐയുടെ കരുതല്‍ ധനത്തിന്റെ പങ്ക് ഘട്ടം ഘട്ടമായി നല്‍കണമെന്നാണ് ബിമല്‍ ജലന്‍ പാനല്‍ കമ്മറ്റി ഇപ്പോള്‍ റിപ്പോര്‍ട്ടിലൂടെ നിര്‍ദേശിച്ചിട്ടുള്ളത്.
ആര്‍ബിഐയുടെ കരുതല്‍ ധനത്തിന്റെ പങ്കില്‍ സര്‍ക്കാര്‍ അവകാശവാദമുന്നയിക്കുന്നത് സമ്പദ് വ്യവസ്ഥയ്ക്ക് ഗുണം ചെയ്യില്ലെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ഒന്നടങ്കം വിലയിരുത്തുന്നത്. 15 ദിവസത്തിനകം ആര്‍ബിഐയുടെ കരുതല്‍ ധനവുമായി ബന്ധപ്പെട്ട കണക്കുകള്‍ ബിമല്‍ ജലന്‍ പാനല്‍ സമര്‍പ്പിക്കുമെന്നാണ് വിവരം. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ മാത്രം ഉപയോഗിക്കേണ്ട കരുതല്‍ ധനത്തില്‍ കേന്ദ്രസര്‍ക്കാര്‍ നോട്ടമിടുന്നത് സമ്പദ് വ്യവസ്ഥയ്ക്ക് വലിയ പ്രത്യാഘാതം ഉണ്ടാക്കുമെന്നാണ് വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നുവരുന്ന വിമര്‍ശനം.
അതേസമയം കേന്ദ്രസര്‍ക്കാറിന്റെ പദ്ധതികള്‍ നടപ്പിലാക്കാനും, നടപ്പുസാമ്പത്തിക വര്‍ഷം ധന കമ്മി കുറക്കാനുമാണ് ആര്‍ബിഐയുടെ കരുതല്‍ ധനത്തില്‍ കേന്ദ്രസര്‍ക്കാര്‍ നോട്ടമിട്ടിരിക്കുന്നത്. ധനകമ്മി നടപ്പുസാമ്പത്തിക വര്‍ഷം 3.3 ശതമാനമാക്കി മാറ്റാനുള്ള നിര്‍ദേശമാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റ് നിര്‍ദേശത്തില്‍ മുന്നോട്ടുവെച്ചിട്ടുള്ളത്. ആര്‍ബിഐയുടെ സ്വര്‍ണ സംഭരണ ശേഷിയിലടക്കം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. ആര്‍ബിഐയുടെ പക്കല്‍ 9 ലക്ഷം കോടി രൂപയിലധികം വരുന്ന കരുതല്‍ ധനമുണ്ടെന്നാണ് റിപ്പോര്‍ട്ട്. കരുതല്‍ ധനത്തില്‍ വന്‍ വര്‍ധനവാണ് ഇതുവരെ രേഖപ്പെടിചടുത്തിയിട്ടുള്ളത്. പൊതുവികസനത്തിന് വേണ്ടി ആര്‍ബിഐയുടെ കരുതല്‍ ധനം ഉപയോഗപ്പെടുത്താന്‍ സാധിക്കുമെന്നും, ഇത് സമ്പദ് വ്യവസ്ഥസ്ഥയ്ക്ക് കൂടുതല്‍ കരുത്തുപകരുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളത്.