കാന്‍സര്‍ രോഗികളെ ഏറ്റവും കൂടുതല്‍ വിഷമിപ്പിക്കുന്ന ഒന്നാണ് കാന്‍സര്‍ മരുന്നുകളുടെ വില. കാന്‍സര്‍ ചികിത്സാ ചിലവില്‍ വലിയ ആശ്വാസം നല്‍കുകയാണ് സര്‍ക്കാര്‍ ഇപ്പോള്‍. 390 ഷെഡ്യൂള്‍ ചെയ്ത ക്യാന്‍സര്‍ മരുന്നുകളുടെ പരമാവധി വില 87 ശതമാനമായി കുറച്ചു. ഇതിലൂടെ രോഗികള്‍ക്ക് 800 കോടി രൂപയുടെ വാര്‍ഷിക ലാഭം ലഭിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
ഫിബ്രവരി 27 ന് നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി (എന്‍പിപിഎ) വിലനിയന്ത്രണത്തിന്‍ കീഴില്‍ 42 നോണ്‍-ഷെഡ്യൂള്‍ ചെയ്ത ക്യാന്‍സര്‍ ഇതര മരുന്നുകളെ കൊണ്ടുവന്നിരുന്നു. 30 ശതമാനത്തില്‍ വ്യാപാര മാര്‍ജിനുകള്‍ ആയിരുന്നു പ്രഖ്യാപിച്ചിരുന്നത്. പരിഷ്‌കരിച്ച പുതിയ വിലയെ കുറിച്ച് അറിയിക്കാന്‍ ഉല്‍പാദകരും ആശുപത്രികളും നിര്‍ദ്ദേശിച്ചു. ട്രേഡ് മാര്‍ജിന്‍ ഫോര്‍മുലയുടെ അടിസ്ഥാനത്തില്‍ പുതിയ വില മാര്‍ച്ച് എട്ട് മുതല്‍ പ്രാബല്യത്തില്‍ വരും.
മൊത്തം 426 ബ്രാന്‍ഡുകളാണ് കാന്‍സര്‍ ചികിത്സാ രംഗത്ത് ഉള്ളത്. അതില്‍ 390 മരുന്നുകള്‍ക്ക് ആണ് വില കുറച്ചത്. 90 ശതമാനം മരുന്നുകളും വില നിയന്ത്രണ സംവിധാനത്തിന്റെ പരിധിയിലെത്തിയിരിക്കുകയാണ്. രാജ്യത്ത് 22 ലക്ഷം കാന്‍സര്‍ രോഗികള്‍ക്ക് ഈ നീക്കം പ്രയോജനം കൈവരിക്കുമെന്നും 800 കോടി രൂപയുടെ പ്രതിശീര്‍ഷമൂലധനമാകുമെന്നും പ്രതീക്ഷിക്കുന്നു.
38 ബ്രാന്‍ഡുകളുടെ എംആര്‍പി 75 ശതമാനം വരെയാണ് കുറച്ചത്. 124 ബ്രാന്‍ഡുകള്‍ 50 ശതമാനം മുതല്‍ 75 ശതമാനം വരെ കുറയ്ക്കാന്‍ കഴിഞ്ഞു. 121 ബ്രാന്‍ഡുകളുടെ എംആര്‍പി 25 മുതല്‍ 50 ശതമാനം വരെ കുറച്ചു.107 ബ്രാന്‍ഡുകളുടെ പരമാവധി ചില്ലറ വില 25 ശതമാനത്തില്‍ താഴെയായിട്ടുണ്ട്.