എന്‍ബിഎഫ്‌സി സ്ഥാപനങ്ങളുടെ പലിശ നിരക്ക് ക്രമീകരിക്കാന്‍ ആര്‍ബിഐയുടെ നീക്കം; ഘടനാപരമായ മാറ്റങ്ങള്‍ വരുത്താന്‍ സാധ്യത

September 20, 2019 |
|
News

                  എന്‍ബിഎഫ്‌സി സ്ഥാപനങ്ങളുടെ പലിശ നിരക്ക് ക്രമീകരിക്കാന്‍ ആര്‍ബിഐയുടെ നീക്കം; ഘടനാപരമായ മാറ്റങ്ങള്‍ വരുത്താന്‍ സാധ്യത

ന്യൂഡല്‍ഹി: രാജ്യത്തെ എന്‍എഫ്‌സി, ഹൗസിങ് ഫീനാന്‍സ് കമ്പനികളിലെ അടിസ്ഥാന പലിശ നിരക്കില്‍ കുറവ് വരുത്താന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. രാജ്യത്തെ ബാങ്കുകള്‍ തങ്ങളുടെ അടിസ്ഥാന പലിശ നിരക്ക് കുറക്കുന്നതിന്റെ ഭാഗമായി ചെറുകിട, ഇടത്തരം മേഖലയിലെ പലിശ നിരക്ക് നിശ്ചയിക്കുന്നതിന് അടിസ്ഥാനപ്പെടുത്തിയുള്ള അളവുകോല്‍ നിര്‍ബന്ധമാക്കിയതിന് പിന്നാലെയാണ് റിസര്‍വ് പുതിയൊരു തീരുമാനത്തിന് മുതിര്‍ന്നിട്ടുള്ളത്. രാജ്യത്തെ വിപണിയിലെ മൊത്തം വായ്പകളും കൈകാര്യം ചെയ്യുന്നത് എന്‍ബിഎഫ്‌സി, ഹൗസിങ് ഫിനാന്‍സ് കമ്പനികളാണ്. 

എന്നാല്‍ രാജ്യത്തെ എന്‍ബിഎഫ്‌സി സ്ഥാപനങ്ങളെല്ലാം കടുത്ത പ്രതിസന്ധിയിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്. പ്രവര്‍ത്തന ക്ഷമത കൈവരിക്കാത്തതും, മൂലധന പര്യാപ്തി കൈവരിക്കാത്തതുമായ രാജ്യത്തെ വിവിധ എന്‍ബിഎഫ്‌സി സ്ഥാപനങ്ങളുടെ ലൈസന്‍സ് ആര്‍ബിഐ റദ്ദ് ചെയ്തിട്ടുണ്ട്. 2019 മാര്‍ച്ച് 31 വരെ രാജ്യത്ത് മെച്ചപ്പെട്ട പ്രവര്‍ത്തനവും, സേവനവും, മൂലധനപര്യാപിതിയും കൈവരിക്കാത്ത 1701 എന്‍ബിഎഫ്സി സ്ഥാപനങ്ങളുടെ ലൈസന്‍സ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) റദ്ദ് ചെയ്തു. ഇത് മൂലം രാാജ്യത്തെ 1701 എന്‍ബിഎഫ്സി സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്ന അവസ്ഥയിലേക്കെത്തുമെന്നുറപ്പായി. അതേസമയം രാജ്യത്തെ എന്‍ബിഎഫ്‌സി സ്ഥാപനങ്ങള്‍ക്ക് അടിസ്ഥാന പലിശ നിരക്കോ, ഘടനാപരമായ നിരക്കോ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ നിശ്ചയിച്ചിട്ടില്ല. എന്‍ബിഎഫ്‌സി സ്ഥാപനങ്ങളുടെ വായ്പാ പാളിച്ചകള്‍ ഒഴിവാക്കാനും വായ്പയില്‍ കൂടുതല്‍ സുതാര്യത ഉറപ്പുവരുത്തുകയും ചെയ്യുമെന്നാണ് ലക്ഷ്യം.

Related Articles

© 2026 Financial Views. All Rights Reserved