Trading

കനത്ത വില്പന സമ്മര്‍ദം വിപണിയെ ബാധിച്ചു; നിഫ്റ്റി 18,200ന് താഴെയെത്തി

മുംബൈ: സര്‍ക്കാര്‍ ബോണ്ടുകളിലെ ആദായം വര്‍ധിച്ചതും അസംസ്‌കൃത എണ്ണ വില കുതിച്ചതും വിപണിയെ ബാധിച്ചു. ഉച്ചയ്ക്കുശേഷമുള്ള കനത്ത വില്പന സമ്മര്‍ദത്തില്‍ നിഫ്റ്റി 18,200ന് താഴെയെത്തി. 554.05 പോയിന്റാണ് സെന്‍സെക്സിലെ നഷ്ടം. 60,754.86 നിലവാരത്തിലായിരുന്നു ക്ലോസിങ്. നിഫ്റ്റി 195.10 പോയിന്റ് താഴ്ന്ന് 18,113ലുമെത്തി. യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് നടപടികള്‍ കര്‍ശനമാക്കിയേക്കുമെന്ന വിലയിരുത്തല്‍ ആഗോളതലത്തില്‍ കരുതലെടുക്കാന്‍ നിക്ഷേപകരെ പ്രേരിപ്പിച്ചു.

ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്സ്, മാരുതി സുസുകി, അള്‍ട്രടെക് സിമെന്റ്സ്, ഐഷര്‍ മോട്ടോഴ്സ്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കി. ഓട്ടോ, ഐടി, ക്യാപിറ്റല്‍ ഗുഡ്സ്, മെറ്റല്‍, റിയാല്‍റ്റി, ഫാര്‍മ, എഫ്എംസിജി ഓഹരികള്‍ 1-2 ശതമാനം നഷ്ടത്തിലായി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ 1-2 ശതമാനം താഴുകയും ചെയ്തു.

Author

Related Articles